നഴ്സിംഗ് ജോലി ലൈംഗികവത്കരിക്കപ്പെട്ട തൊഴിലാണെന്ന് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ്. പുതിയ സിനിമയുടെ റിലീസിനു മുന്നോടിയായി നടന്ന ചടങ്ങിലാണ് താരം നഴ്സിംഗ് മേഖലയെ ആക്ഷേപിക്കുന്ന വിധത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്.
കോവിഡ് മഹാമാരി കാലത്തും മറ്റു പ്രതിസന്ധി ഘട്ടങ്ങളിലും സ്വന്തം ജീവൻ പണയംവച്ചാണ് രാജ്യത്തെ നഴ്സുമാർ രോഗികളെ പരിചരിച്ചത്. വിലകുറഞ്ഞ പബ്ലിസിറ്റിക്കുവേണ്ടി നിരന്തരം വിവാദപ്രസ്താവനകൾ നടത്തുന്നതിന്റെ ഭാഗമായാണ് കങ്കണയുടെ വാക്കുകളെ കാണാൻ കഴിയുകയെന്നും ജോജോ തോമസ് പറഞ്ഞു. നഴ്സിംഗ് മേഖലയെ വികൃതമായി ചിത്രീകരിച്ച പ്രസ്താവന കങ്കണ ഉടനടി പിൻവലിക്കണമെന്നും പരസ്യമായി ക്ഷമാപണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.